Thursday, June 9, 2011

നിറം


ഒരുപാടുവര്‍ണങ്ങള്‍ ഒന്നിച്ചൊഴുകിയ
കാന്‍വാസാണ് നിന്‍റെ പ്രണയം.
ഒരുപാട് പൂക്കളുടെ നിറങ്ങള്‍
ചാലിച്ച ശലഭച്ചിറക്.
അതില്‍ എന്‍റെ നിറമേതെന്നു
ഞാന്‍ തിരഞ്ഞെടുത്തോളണം.
പച്ചയാണെങ്കില്‍ ചുവപ്പിന്‍റെയും
ചുവപ്പാണെങ്കില്‍ മഞ്ഞയുടെയും
മഞ്ഞയാണെങ്കില്‍ നീലയുടെയും
കലര്‍പ്പുണ്ടായേക്കാം.
കണ്ണീരുതൂവി, അരികുകള്‍ തുടച്ച്,
എനിക്ക് വിധിച്ചുനല്കിയ നിറം
വേര്‍തിരിചെടുക്കുമ്പോഴേക്ക്
ഒരു വസന്തം തീര്‍ന്നുപോയേക്കാം.
അതുകൊണ്ട്, അതങ്ങനെതന്നെയിരിക്കട്ടെ
പലനിറങ്ങള്‍ തൂകിയ ആ കാന്‍വാസ്
വെളുപ്പിന്‍റെ തുള്ളിപോലുമില്ലാതെ,
എല്ലാ നിറങ്ങളും ചേര്‍ന്ന് അതൊരു
കറുപ്പാകും  മുന്‍പ്‌
എനിക്കെന്‍റെ
ചിറക് തിരികെ തരുക-
നിന്‍റെ സ്നേഹത്തിന്‍റെ
പണയപ്പണ്ടം.


-മുല്ലപ്പൂ

Wednesday, June 8, 2011

?

ചോദിക്കുന്നത് തെറ്റാണെന്ന് അറിയാം.
എന്നാലും ചോദിച്ചോട്ടെ,
കുറച്ച് നാള്‍കൂടി പ്രണയിചോട്ടെ നിന്നെ?

Thursday, May 26, 2011

പ്രണയം.



പ്രണയം ഒരു സ്വകാര്യ അനുഭവമാണ്. ഒരു വസ്തുവിനോടോ, വ്യക്തിയോടോ , വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാൾക്ക് തോന്നുന്ന വർദ്ധിച്ച ഒരു അഭിനിവേശമാണ് പ്രണയം. നിർവ്വചനാതീതമായ ഒരു വാക്കാണ് പ്രണയം. വളരെ വിസ്തൃതമായ അർ‍ത്ഥങ്ങൾ കല്പ്പിക്കാവുന്ന ഒരു വിഷയമാണിത്. ഞാൻ എന്ന സത്തയെ പൂർണ്ണമായി കൊടുക്കുന്ന, അർപ്പിക്കുന്ന, ഒരു അവസ്ഥയാണിത്. പ്രണയം വാത്സല്യമാണ്. പ്രണയം സ്നേഹമാണ്.

കട: വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Monday, April 4, 2011

കഥയില്‍...

കാറ്റിലൂടെ കഥ
പറന്നു വന്നു.
തോളതിരുന്ന സുഹൃത്ത്
തിന്നു തീരാറായ ചെവിയിലേക്ക്
അത്, അനുവാദമില്ലാതെ
കടന്നു ചെന്നു.
കഥയെന്നെ നാടിന്‍റെ മണവും
നാട്ടുകാരുടെ നിറവും ഓര്‍മിപ്പിച്ചു.
കഥയിലെന്‍റെ വീടിന്‍റെ നൊമ്പരവും
അമ്മയുടെ കണ്ണീര്‍നനവുമുണ്ടായിരുന്നു.
കഥയ്ക്കെന്‍റെ കഴിഞ്ഞകാല
കനല്ചൂടുണ്ടായിരുന്നു.
കഥയ്ക്കെന്‍റെ വരാനിരിക്കും
വിപത്താകും ഭാവിയുടെ നിലവിളിയുണ്ടായിരുന്നു.

- മുല്ലപ്പൂ.

പച്ചമഴ

ഇവിടെ മഴയാണ്...
ചിന്തകളുടെ ചിതയിലൂടെ,
പോയകാലത്തിന്‍റെ
ഓര്‍മ്മചൂടുകളിലൂടെ,
പുതിയ വിലാസത്തിലെ
മാഷിമണങ്ങളിലൂടെ,
ഹൃദയതിലെങ്ങോ
വീണ്ടും പൂവിട്ട
അഞ്ചിതല്‍ക്കവിതയിലൂടെ,
നിന്‍റെ ഭ്രാന്തിന്‍റെ,
എന്‍റെ പകല്‍സ്വപ്നങ്ങളുടെ,
പിന്നെ,
ഒന്നിച്ചെഴുതാമേന്നേറ്റ
എഴുതാക്കവിതയുടെ
വരികള്‍ക്കിടയിലൂടെ
അതു പെയ്യട്ടെ,
നീ പറഞ്ഞ
വെളുത്ത നിറമുള്ള
പച്ചമഴ....

- മുല്ലപ്പൂ.

Sunday, January 9, 2011

വശ്യമനോഹരിയായ റാണിപുരം

പച്ചപാവാട ചുറ്റി വശ്യമനോഹരിയായി റാണിപുരം മലനിരകള്‍. ഉരുകി ഒലിച്ചിറങ്ങുന്ന കോടമഞ്ഞിന്റെ സായാഹ്നങ്ങളില്‍ മനസുതുറക്കാന്‍ സഞ്ചാരപ്രവാഹം. ഊട്ടിയെന്നാണ്‌ റാണിപുരത്തിന്റെ വിളിപ്പേര്‌. മഞ്ഞ്‌മൂടിയ മലകളും പുല്‍മേടും നിറഞ്ഞ റാണിപുരം ആദ്യനോട്ടത്തില്‍ തന്നെ ആരെയും ആകര്‍ഷിക്കും.

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണു റാണിപുരം. മാടത്തുമല എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളിൽ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു[അവലംബം ആവശ്യമാണ്]. കുടിയേറ്റക്കാർ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓർമ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുൻപുള്ള ആചാരങ്ങൾ ഇന്നും നിലനിൽക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘തെയ്യം‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം മറാത്തികളാണ്. മുൻപ് വടക്കുനിന്നും കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ് ഇവർ. ബാഗമണ്ഡല വനനിരകളിൽ കടൽനിരപ്പിൽ നിന്ന് 1016 മീറ്റർ ഉയരത്തിലായി ആണ് റാണിപുരം സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടിന് 48 കിലോമീറ്റർ കിഴക്കായി പാണത്തൂർ റോഡ് പാനത്തടിയിൽ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റർ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം.



റാണിപുരത്തിന്റെ പ്രകൃതിസൗന്ദര്യം ഊട്ടിയോട് ഉപമിക്കാം. എങ്കിലും ഊട്ടിയെപ്പോലെ തടാകങ്ങളോ അത്രയും തണുപ്പോ റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാൻ ഒരു നല്ല സ്ഥലമാണ് റാണിപുരം. രണ്ട് മലകയറ്റ പാതകൾ ഇടതൂർന്ന നിത്യഹരിത വനങ്ങൾക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയിൽ ഇടയ്ക്കിടക്കായി മലചെത്തിയ പടികൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളിൽ (“മണി”യിൽ) എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്.
അധികം സഞ്ചരിച്ചിട്ടില്ലാത്ത ഈ ഭൂപ്രദേശം പ്രകൃതിസ്നേഹികൾക്കും പക്ഷിനിരീക്ഷകർക്കും ഒരു ആകർഷണകേന്ദ്രമാണ്‌. ചിത്രശലഭങ്ങളും കിളികളും മലമുകളിൽ ധാരാളമായുണ്ട്. കരിമ്പരുന്ത് (Black eagle), ചുള്ളിപ്പരുന്ത് (Crested serpent eagle), ചെറിയ ചിലന്തിവേട്ടക്കാരൻ (Little spider hunter) എന്നിവ മലമുകളിൽ സാധാരണമാണ്. വേനൽക്കാലത്ത് ആനകളുടെ വിഹാരരംഗമാണ് ഇവിടം. അടുത്തകാലത്തായി ഇവിടെ പുള്ളിപ്പുലിയെയും കണ്ടിട്ടുണ്ട്. ജൈവ-വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള സ്ഥലമാണ് ഇത്. 

കെ.ടി.ഡി.സിയുടെ ഗസ്റ്റ് ഹൌസുകൾ റാണിപുരത്ത് ലഭ്യമാണ്. ചില സ്വകാര്യ സംരംഭങ്ങളും ഇവിടെ ഹോട്ടലുകൾ തുടങ്ങിയിട്ടുണ്ട്. പാനത്തടിയിൽ നിന്നും ജീപ്പുവഴി റാണിപുരത്തേക്ക് പോവുന്നതാണ് ഇന്ന് ഏറ്റവും എളുപ്പത്തിൽ എത്തുവാനുള്ള മാർഗ്ഗം

Monday, January 3, 2011

പുതുവര്‍ഷ ആശംസകള്‍

!!......ഇന്നലെയുടെ മിഴികള്‍ നിറഞ്ഞു തുളുമ്പിയ നൊമ്പരങ്ങള്‍ ഓര്‍ക്കാതെ, 
നാളെ എന്താകും എന്ന പരിവേദനങ്ങള്‍ ഇല്ലാതെ , ഒരിക്കലും അടയാത്ത പ്രതീക്ഷയുടെ വാതില്‍പടിയില്‍ 
നിന്‍റെയൊപ്പം ഞാനും കാത്തിരിക്കാം ഒരു പുതിയ പ്രഭാതത്തിനായി . ഒരിക്കലും പുതുമ നഷ്ടപ്പെടാത 
നൂറായിരം പുലരികളും സന്ധ്യകളും  ജീവിതമുറ്റത്ത്‌ ശ്രീ വിതറട്ടെയെന്നു ഞാനും ആശംസിക്കുന്നു .....!!